കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവനടന് ഷൈന്‍ ടോം ചാക്കോ, സഹസംവിധായിക ബ്ലസി സില്‍വസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന സര്‍ക്കാര്‍ വാദാം കോടതി അംഗീകരിക്കുകയായിരുന്നു.
സിനിമാ ചര്‍ച്ചയ്ക്കായി ഫ്ളാറ്റിലെത്തിയെന്നാണ് പ്രതികള്‍ പറഞ്ഞത്. എന്നാല്‍ ഫ്ളാറ്റില്‍ നടന്നത് പാര്‍ട്ടിയാണെന്ന് പ്രോസിക്യൂഷന് വാദിച്ചു. കേസില്‍ പ്രതികളുടെ കുറ്റം പ്രഥമദൃഷ്ട്യ തെളിഞ്ഞെന്നും കോടതി കണ്ടെത്തി.
അതേസമയം കൊക്കെയ്ന്‍ കേസിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര മാഫിയയ്ക്ക് കൊച്ചിയിലെ കൊക്കെയ്ന്‍ ഇടപാടുമായി ബന്ധമുണ്ട്. മയക്കുമരുന്ന് കടത്തിന്റെ ഹബ്ബായി കൊച്ചി മാറി. പിടിയിലായവര്‍ക്ക് മാഫിയയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: