സാധുക്കളായ ധാരാളം ആളുകളെ അമ്മ ദിവസവും കാണാറുണ്ട്. അവരുടെ വേദനകള്‍ അവര്‍ അമ്മയോടു പറയാറുണ്ട്. ഇതില്‍നിന്നും അവരുടെ കഷ്ടതകളും ആവശ്യങ്ങളും അമ്മയ്ക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ആ മക്കളുടെ ദുരിതങ്ങള്‍ക്കു എന്തെങ്കിലും പരിഹാരം കാണണമെന്നു തോന്നി. അങ്ങനെയാണ് ഓരോ കാര്യങ്ങളും തുടങ്ങിയത്. അല്ലാതെ ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചു പണവും മറ്റും കരുതിവച്ചതിനുശേഷം തുടങ്ങിയതല്ല. ഓരോന്നും തുടങ്ങുമ്പോള്‍ അതിനു വേണ്ടതെല്ലാം ഈശ്വരന് എത്തിച്ചുതരുന്നുണ്ട്.
നമ്മള് ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഈശ്വരന് ക്ഷേത്രത്തിലോ പള്ളിയിലോ മാത്രമല്ല. ഈശ്വരന് നമ്മളില്‍ ഓരോരുത്തരിലുമുണ്ട്. നമുക്കുള്ളതു മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കുന്നതിലൂടെ നാം അവിടുത്തെയാണു ആരാധിക്കുന്നത്. ആരാധനാലയങ്ങളില്‍ ചെന്ന് ഈശ്വരനെ പ്രാര്‍ത്ഥിക്കുകയും വെളിയിലേക്കിറങ്ങിവരുമ്പോള്, വിശന്നു പൊരിയുന്ന സാധുവിന്റെ മുഖം തിരിക്കുകയും ചെയ്യുന്നതു യഥാര്‍ത്ഥ ഭക്തിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: