ന്യൂദല്‍ഹി: അഴിമതി കര്‍ശനമായി തടയുകയും ലേലം പൂര്‍ണ്ണമായും സുതാര്യമാക്കുകയും ചെയ്തതോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് കല്‍ക്കരി പാടം, സ്പെക്ട്രം എന്നിവയുടെ ലേലത്തിലായിരുന്നു. ഇക്കുറി ഇവയുടെ ലേലത്തിലൂടെ റിക്കാര്‍ഡ് വരുമാനമാണ് ഇതുവരെ സര്‍ക്കാരിന് ലഭിച്ചത്, മൂന്നു ലക്ഷം കോടി. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലടക്കം സകലരുടയും കണക്കുകൂട്ടലുകളും പ്രതീക്ഷകളും മറികടന്നുള്ള വരുമാനമാണ് തിങ്കളാഴ്ച വരെയായി ലഭിച്ചത്. ലേലം തുടരുകയാണ്.
അഴിമതിയെത്തുടര്‍ന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരിപ്പാട ലേലം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവ ഇന്റര്‍നെറ്റു വഴി പുനര്‍ലേലം ചെയ്യുകയായിരുന്നു. റദ്ദാക്കിയ 204 കല്‍ക്കരിപ്പാടങ്ങളില്‍ 32 എണ്ണം വീണ്ടും ലേലം ചെയ്തതു വഴി സര്‍ക്കാരിന് ലഭിച്ചത് 2.07 ലക്ഷം കോടിയാണ്. തിങ്കളാഴ്ച രണ്ട് ഖനികളാണ് ലേലം ചെയ്തത്. അതുവഴി മാത്രം ലഭിച്ചത് 11,000 കോടിയാണ്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരിപ്പാട ലേലത്തിലെ അഴിമതി മൂലം കുറഞ്ഞത് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിന് ഉണ്ടായെന്നാണ് സിഎജി കണക്ക്. 32 എണ്ണം വീണ്ടും ലേലം ചെയ്തപ്പോള്‍ തന്നെ ഈ നഷ്ടത്തേക്കാള്‍ കൂടുതല്‍ തുകയാണ് ലഭിച്ചത്. മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
സ്പെക്ട്രം ലേലത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. അഞ്ചു ദിവസത്തെ ലേലം കഴിഞ്ഞപ്പോള്‍ 90,000 കോടിയാണ് ലഭിച്ചത്. ഒരു ലക്ഷം കോടിക്കു മേല്‍ ഇതിലൂടെ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. (82,000 കോടി ലഭിക്കുമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്). ഇനിയും നിരവധി സ്പെക്ട്രങ്ങള് ലേലം ചെയ്യാന്‍ കിടക്കുകയാണ്. തിങ്കളാഴ്ച വരെ ഏഴു റൗണ്ട് ലേലം വിളിയാണ് നടന്നത്. ഇനി 31 റൗണ്ടുകള്‍ കൂടി നടക്കാനുണ്ട്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ എന്നിവര്‍ റിലയന്‍സുമായി കടുത്ത മല്‍സരത്തിലാണ്. തങ്ങളുടെ കൈവശമുള്ള സ്പെക്ട്രം റിലയന്‍സ് അടിച്ചെടുക്കാതിരിക്കാനുള്ള ജീവന് മരണപോരാട്ടമാണ് ഇവര്‍ നടത്തുന്നത്.
ടു ജി, ത്രിജി തരംഗങ്ങള്‍ക്കാണ് ലേലം. ഈ തരംഗാവൃത്തിയിലുള്ള നാലു ബാന്‍ഡുകളാണ് ലേലം ചെയ്യുന്നത്. 2100 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ് എന്നിവ. നിലവില്‍ എയര്‍ടെല്‍, വോഡാഫോണ്‍,ഐഡിയ സെല്ലുലാര്‍, റിലയന്‍സ് െടലികോം കമ്പനികളുടെ കൈവശമുള്ള സ്പെക്ട്രങ്ങളാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്. ഇവയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്നതിനാലാണ് ലേലം. ഒന്‍പതു സര്ക്കിളുകളിലേക്കുള്ള ഐഡിയയുടെയും ആറു സര്ക്കിളുകളിലേക്കുള്ള എയര്‍ടെല്ലിന്റെയും ഏഴ് സര്ക്കിളുകളിലേക്കുള്ള വോഡഫോണ്‍, റിലയന്‍സ് കമ്പനികളുടേയും ലൈന്സസുകള് പുതുക്കാനാണ് ലേലം വിളി.
ലേലം തുടരുകയാണ്. രണ്ടെണ്ണവും പൂര്‍ത്തിയാകുമ്പോഴേയ്ക്കും തുക റിക്കാര്‍ഡിലെത്തും.
റേഡിയോ തരംഗങ്ങളാണ് സ്പെക്ട്രം. ശബ്ദവും ഡേറ്റയും എല്ലാം അയക്കുന്നത് ഇത്തരം സ്പെക്ട്രങ്ങളുടെ സഹായത്തോടെയാണ്. അവയുടെ ആവൃത്തിയും തരംഗദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ഗതിവേഗവും കൂടും. 3000 മെഗാ ഹെര്‍ട്സ് വരെയുള്ള തരംഗങ്ങളാണ് ടിവി സംപ്രേഷണം, മൊബൈല്‍ എന്നിവയ്ക്കു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: