കൊച്ചി: സിനിമാനടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അത് അദ്ദേഹത്തിനു തന്നെ തിരികെ നല്‍കുകയായിരുന്നു.
വകുപ്പുദ്യോഗസ്ഥരുടെ ഈ നടപടിയെ ചോദ്യം ചെയ്ത് ഐസക് വര്‍ഗീസ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഐസക് വര്‍ഗീസ് കോടതിയെ സമീപിച്ചത്. വനസംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് പിടിച്ചെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
അന്വേഷണം നടക്കുന്നതിനിടെ പിടിച്ചെടുത്ത ആനക്കൊമ്പ് വിട്ടുനല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വാദം കേള്‍ക്കവെ ജസ്റ്റിസ് കെ.രാമകൃഷ്ണന് ചോദിച്ചു. മാത്രമല്ല അന്വേഷണ പുരോഗതി എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശവും നല്കി. വിശദവാദത്തിന് ഏപ്രില്‍ നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: