തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍. ഇതുവരെ 105 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ അഞ്ച് പേര് മരിച്ചെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പനിയെ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേ സമയം ആരോഗ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ഭരണകക്ഷി എംഎല്‍എയുടെ രൂക്ഷ വിമര്‍ശനം. തിരുവമ്പാടി എംഎല്‍എ മോയിന്‍കുട്ടിയാണ് വിമര്‍ശനമുന്നയിച്ചത്. ആരോഗ്യമന്ത്രി വാചാലനാകുന്നതല്ലാതെ പ്രായോഗികമായി ഒന്നും ചെയ്യുന്നില്ല. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിയുന്നില്ലെന്നും കോഴിക്കോട് ജില്ലയും സംസ്ഥാനത്തിന്റെ ഭാഗമാണെന്നു മന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: