ന്യൂദല്‍ഹി: തീവ്രവാദനേതാവ് മസ്രത് ആലമിനെതിരെയുള്ള കേസുകളില്‍ ചിലത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് കൈമാറാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം ആലമിനെ ജയില്‍മോചിതനാക്കിയ സാഹചര്യത്തിലാണ് ഈ നടപടി.
27 കേസുകളില്‍ എട്ട് എണ്ണം നിയമവിരുദ്ധമായ പരിശീലനം നല്‍കിയതിന് യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമം) 1967 ആക്ടിന്റെ പരിധിയില്‍ വരുന്നവയാണ്.ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ 2008 ലെ ദേശീയ അന്വേഷണ ഏജന്‍സി നിയമം സര്‍ക്കാറിനെ അനുവദിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ വാറണ്ട് പുറപ്പെടുവിച്ച് അന്വേഷണം നടത്താനും വിചാരണചെയ്യുവാനുമുള്ള പ്രത്യേക അധികാരം എന്‍ഐയ്ക്ക് ഉണ്ട്. ഇത്തരം കേസുകളില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണങ്ങളില്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്ത് കൊടുക്കുവാന്‍ സംസ്ഥാന സര്‍ക്കാരും ബാധ്യസ്ഥരാണ്.
ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളാണ് വിഘടനവാദികള്‍ ചെയ്തതെന്ന് ജമ്മുകശ്മീര്‍ ദേശീയ പാന്തേഴ്സ് പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ഭിംസിങ് പറഞ്ഞു. എന്‍ഐഎ ടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് യാതൊരു അധികാരവും ഇല്ല.കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലായിരിക്കും ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: