തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറില്. റവന്യൂ വരവില്‍ 5789 കോടി രൂപയുടെ കുറവാണുള്ളത്്. റവന്യൂ ചെലവില്‍ 13 ശതമാനം വര്‍ധനവുള്ളതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവാകട്ടെ, കടമെടുത്ത ഫണ്ടിനെ ആശ്രയിച്ചാണ് നടക്കുന്നതും. കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ടാണ് സിഎജി നിയസഭയിലെ മേശപ്പുറത്ത് വെച്ചത്.
കടമെടുത്ത തുകകൊണ്ടാണ് സംസ്ഥാനത്തിന്റെ നിത്യചെലവുകള്‍ നടന്നുപോവുന്നത്. കടമെടുക്കുന്ന തുകയുടെ പകുതിപോലും വികസനത്തിനായി ഉപയോഗിക്കുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം കടമടുത്തത് 14,342 കോടിയാണ്. മുതലും പലിശയും കൊടുത്തതിനുശേഷം കടമെടുത്ത ഫണ്ടുകളിലെ മിച്ചം 7,350 കോടി മാത്രമായിരുന്നു
ശബളം ഉള്‍പ്പടെയുള്ള ചെലവുകള്‍ അസാമാന്യമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലേത്. പദ്ധതി പണം വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ടുള്ള നഷ്ടവും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു.
പ്രതീക്ഷിച്ച വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടാനായില്ല. മുദ്രപ്പത്രങ്ങള്‍,റജിസ്ട്രേഷന് ഫീസ്,എക്സൈസ് എന്നിവയില്‍നിന്നുള്ള വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റില്‍ 58,057.88 കോടിയുടെ റവന്യൂ വരുമാനം ലക്ഷ്യംവച്ചു. കിട്ടിയത് 49,176.93 കോടി മാത്രം.
റവന്യൂ വരവിന്റെ 79 ശതമാനവും ചെലവാക്കുന്നത് ശമ്പളം, പെന്ഷന് നല്കല്, സബ്സിഡികള്‍ എന്നിവയ്ക്കാണ്. ഇതു ഗുരുതരമായ പ്രശ്നമാണെന്നും ആശങ്ക സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എക്സൈസ് വകുപ്പില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായും അതുവഴി വലിയൊരു തുക സംസ്ഥാനത്തിന് നഷ്ടമാവുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ പണം ഉള്‍പ്പെട്ടിട്ടുള്ള ധനദുര്‍വിനിയോഗം, പണാപഹരണം തുടങ്ങിയ കേസുകള്‍ വളരെ കാലമായി തീര്പ്പുചെയ്യപ്പെടാതെ കിടക്കുന്നു. ഫണ്ടുകള്‍ സര്‍ക്കാര്‍ അക്കൗണ്ണ്ടുകള്ക്ക് പുറത്ത് സൂക്ഷിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷാര്ഹരാക്കാന് നിര്‍ദ്ദേശങ്ങള്‍ ഉണ്ണ്ടായിട്ടും വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അതേകാര്യം ചെയ്യുന്നു എന്നാല്‍ അവര്‍ക്കുമേല്‍ ഒരുശിക്ഷയും ചുമത്തുന്നില്ല, സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: