ന്യൂദല്‍ഹി: മലയാളി സന്നദ്ധ പ്രവര്‍ത്തക പ്രിയ പിള്ളയ്ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. പ്രിയ പിള്ളയുടെ പാസ്പോര്‍ട്ടിലെ ഓഫ് ലോഡ് മുദ്ര എടുത്തുനീക്കാനും വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്നും പ്രിയ പിള്ളയുടെ പേരു നീക്കാനും കോടതി ഉത്തരവിട്ടു.
ജനുവരി 11നു ലണ്ടനില്‍ നടന്ന പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണു പ്രിയയെ ദല്‍ഹി വിമാനത്താവള അധികൃതര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തത്. മധ്യപ്രദേശിലെ മഹാനിലെ കല്‍ക്കരി ഖനനത്തിനെതിരെ പ്രചാരണം നടത്തുന്ന ഗ്രീന്‍പീസ് സംഘടനയുടെ മുതിര്‍ന്ന പ്രവര്‍ത്തകയാണ് ആലപ്പുഴ സ്വദേശിയായ പ്രിയ.
ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ രാജ്യത്തെ വികസന പദ്ധതികള്‍ക്കു തുരങ്കംവയ്ക്കുകയാണെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു എമിഗ്രേഷന്‍ വിഭാഗം വിദേശയാത്ര തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: