ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തേക്കും.
ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. . തരാറിന്റെ ഇമെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലെ സുപ്രധാനമായ വ്യക്തിയെന്ന നിലയില്‍ മെഹര്‍ തരാറുമായി സംസാരിക്കുമെന്നാണ് ബാസി പറഞ്ഞത്. ആവശ്യമെങ്കില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യും.
ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്ന് മെഹര്‍ തരാര്‍ അറിയിച്ചു. എന്നാല്‍ താന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലാഹോറിലേക്ക് വരാമെന്നും തരാര്‍ വ്യക്തമാക്കി.
സുനന്ദ മരിക്കും മുമ്പ് മെഹര്‍ തരാറുമായി ട്വിറ്ററിലൂടെ ഏറ്റുമുട്ടിയിരുന്നു. 2014 ജനുവരി 17നാണ് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഫഌറ്റില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദ കൊലക്കേസില്‍ തരൂര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരെ പ്രത്യേക അന്വേഷണ സംഘം ഇതു വരെ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: