വാഷിംങ്ടണ്‍:ഭാരതത്തില്‍ പടര്‍ന്നുപിടിച്ച പന്നിപ്പനി( എച്ച്1 എന്‍ 1) മറ്റുസ്ഥലങ്ങളില്‍ കാണപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാരകമെന്ന് പഠനം. മാസ്സാച്യൂസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്.
ഡിസംബറിനുശേഷം പന്നിപ്പനി ബാധിച്ച് 1500 പേര് ഭാരതത്തില്‍ മരിച്ചിട്ടുണ്ട്. 2009ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആശങ്കയുയര്‍ത്തുന്ന രീതിയിലാണ് എച്ച്1എന്‍1 വൈറസ് പടന്നുപിടിക്കുന്നത്.
പന്നിപ്പനി വൈറസുകള്‍ നേരിട്ട് രക്തധമനികളെ ബാധിക്കുന്നതാണ് ജീവഹാനിക്കുള്ള പ്രധാന കാരണം. രാജ്യത്ത് എച്ച്1എന്‍1 വൈറസ് ബാധിതരുള്ളതായി രണ്ടുവര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് അവബോധമുണ്ടാക്കാനോ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനോ സാധിച്ചിട്ടില്ലെന്നും എംഐടി ബയോളജിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ റാം ശശിശേഖരന്‍ അറിയിച്ചു.
മാര്‍ച്ച് 10ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം പന്നിപ്പനി ബാധിച്ച് ഇതുവരെ 1537 പേര് മരിച്ചിട്ടിട്ടുണ്ട്. കൂടാതെ 27,234പേര് രോഗ ബാധിതരുമാണ്.
2009നും 2012 ഇടയ്ക്ക് ലോകത്ത് 18,000പേര് പന്നിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. 2009ലെഅപേക്ഷിച്ച് ഇപ്പോഴത്തെ എച്1എന്‍1 വൈറസുകള്‍ കൂടുതല്‍ മാരകമാണെന്നാണ് പഠനം തെളിയിക്കുന്നതെന്ന് എംഐടി ഗവേഷകനായ കണ്ണന് താരകരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: