ലുധിയാന: ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാമെന്ന കേരളത്തിന്റെ സ്വപ്നം പൊലിഞ്ഞു. ഇന്നലെ നടന്ന സെമിയില്‍ 2013ലെ ചാമ്പ്യന്മാരായ സര്‍വ്വീസസ് കേരളത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചു.
അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പട്ടാളക്കാരുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധികസമയത്തേക്ക് നീണ്ടത്.
അധികസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ ആന്റണി ഛേത്രി, 20-ാം മിനിറ്റില്‍ രാകേഷ് സിങ്, 21-ാം മിനിറ്റില്‍ വിവേക് കുമാര്‍ എന്നിവരാണ് സര്‍വീസസിന്റെ ഗോളുകള്‍ നേടിയത്. 2013-ല്‍ കൊച്ചിയില്‍ നടന്ന സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കേരളം സര്‍വ്വീസസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് കേരളം ഇന്ന് നഷ്ടപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: