കല്‍പ്പറ്റ:ഭാര്യയെ ചുട്ടുകൊന്നശേഷം ഒളിവില്‍പോയ പ്രതിയെ 15 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. വയനാട് തൃശിലേരി കുളങ്ങര എബി എന്ന ഫിലിപ്പ് നൈനാനെ(53)യാണ് കഴിഞ്ഞദിവസം തിരുനെല്ലി പോലീസ് അറസ്റ്റുചെയ്തത്.
ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായുള്ള അന്വേഷണത്തെതുടര്‍ന്നാണ് കര്‍ണാടകയിലെ നാഗ്പോക്കില്വെച്ച് തിരുനെല്ലി എസ്ഐ ടി.മനോഹരന്,സീനിയര്‍ സിപിഒ:കെ.സുരേഷ്, സിപിഒ:എന്‍.രാജേഷ് എന്നിവരടങ്ങിയ സംഘം ഫിലിപ്പ് നൈനാനെ പിടികൂടിയത്.
1997 ജുലൈ 24നാണ് ഭാര്യ എല്‍സിയെ പ്രതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. തൃശിലേരിയിലുള്ള നാല് സെന്റ് സ്ഥലം വില്‍ക്കാനുള്ള ശ്രമത്തിന് എല്‍സി തടസ്സംനിന്നതിനാല് ഉണ്ടായ വൈരാഗ്യംമൂലം ഫിലിപ്പ് നൈനാന് അവരെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ ഫിലിപ്പ് ഒന്നരവര്‍ഷക്കാലം ജയിലിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.കണ്ണൂര്‍ മണക്കടവില്‍ കുറച്ചുകാലം ഇയാള്‍ നൈനാന് ഒളിച്ചുതാമസിച്ചു. പിന്നീട് കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കൂലിപ്പണിയെടുത്തു ജീവിക്കുകയായിരുന്നു. കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: