തിരുവനന്തപുരം : 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തുമെന്നു റവന്യു മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചു. നിലവിലെ നിയമമനുസരിച്ച് വേറെ ഭൂമിയില്ലാത്തവര്‍ക്ക് പഞ്ചായത്തുകളില്‍ 10 സെന്റും മുനിസിപ്പാലിറ്റികളില്‍ 5 സെന്റും വീട് നിര്‍മ്മിക്കുന്നതിനായി അനുമതി നല്കാന് വ്യവസ്ഥയുണ്ട്.
ഇത് നടപ്പാക്കാന്‍ കഴിയാതെ പോകുന്നുണ്ട്. പരിശോധന നടത്തി നടപടി കൈക്കൊള്ളാന്‍ കൃഷി ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായി പ്രാദേശിക സമിതിയെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും സമയബന്ധിതമായി തീരുമാനങ്ങളെടുക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി വേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു. റവന്യൂ അദാലത്തുകളിലെ പരാതികള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിനു മോണിട്ടറിങ് സംവിധാനമൊരുക്കും.
സംസ്ഥാനത്തെ 14 ജില്ലകളിലും പട്ടയവിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സംസ്ഥാനത്തിതുവരെ 1,16,251 പട്ടയങ്ങള്‍ വിതരണം ചെയ്തു. വയനാട്ടിലെ കര്‍ഷകരുടെ കരംതീരുവ സംബന്ധിച്ച പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ഹാരിസണ്‍സ് മലയാളവുമായി ബന്ധപ്പെട്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകാരണം ചില ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്നും കരംകൈപ്പറ്റാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനു പരിഹാരംകാണാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് റവന്യൂ, സര്‍വ്വെ, രജിസ്ട്രേഷന് വകുപ്പുകളുടെ സേവനങ്ങള്‍ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍, വടക്കാഞ്ചേരി സബ് രജിസ്റ്റര്‍ ഒഫീസുകളുടെ പരിധിയില്‍ വരുന്ന 17 വില്ലേജുകളില്‍ റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രകാരം ബന്ധപ്പെട്ട വകുപ്പുകളെ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ച് ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടു കളക്ടറേറ്റുകളില്‍ ലഭിക്കുന്ന പരാതികള്‍ക്കു രസീത് നല്കാന് മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ സംവിധാനം മറ്റു ജില്ലകളിലും കൊണ്ടുവരും.
റവന്യൂ വകുപ്പിലെ സ്ഥലംമാറ്റത്തിനു വ്യക്തമായ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ചില ഉദ്യോഗസ്ഥര്‍ കളക്ടറേറ്റുകളില്‍ ഫയലുകള്‍ പൂഴ്ത്തിവെക്കുന്ന കാര്യം പരിശോധിക്കും.
വ്യവസായ ആവശ്യത്തിന് കൂടുതല്‍ ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായ ആവശ്യത്തിന് കൂടുതല്‍ ഭൂമി ലഭ്യമാക്കാാന് ഭൂസംരക്ഷണ നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നിെല്ലന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: