തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തിനിടെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ സഹായത്തോടെ പിന്‍വാതിലിലൂടെ സഭയ്ക്കകത്തുകടന്ന മാണി ഭരണപക്ഷ എംഎല്‍എമാരുടെ സുരക്ഷാവലയത്തിനുള്ളിലാണ് ബജറ്റ് അവതരിപ്പിച്ചത്. സ്പീക്കറെ പ്രതിപക്ഷം തടഞ്ഞു. ചേംബറിലിരുന്നാണ് സ്പീക്കര്‍ ബജറ്റ് അവതരിപ്പാക്കാന്‍ കെഎം മാണിക്ക് അനുമതി നല്‍കിയത്.
സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് സഭ ഇന്ന്
സാക്ഷിയായത്. സഭയ്ക്കകത്ത് ശക്തമായ പ്രതിപക്ഷ പ്രതിരോധം തുടരുകയാണ്.
പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളലുമുണ്ടായി. സിപിഎം നേതാവും വൈക്കം എംഎല്‍എയുമായ കെ. അജിത്തും സഭയ്ക്കുള്ളില്‍ തളര്‍ന്നുവീണു.
തന്റെ പതിമൂന്നാമത്തെ ബജറ്റാണ് മാണി അവതരിപ്പിച്ചത്. ബജറ്റിലെ വളരെ കുറച്ച് ഭാഗം മാത്രം വായിച്ച മാണി ബജറ്റ് നിയമസഭയില്‍ വെച്ചു.
സ്പീക്കറിന്റെ കസേരയും കംപ്യൂട്ടറും പ്രതിപക്ഷ എംഎല്‍എമാര്‍ തട്ടിമറിച്ചു.
നിയമസഭാ മന്ദിരത്തിന് പുറത്തു നടന്ന യുവമോര്‍ച്ച ഉപരോധത്തില്‍ പ്രതിക്ഷേധം ഇരമ്പി.
കല്ലേറില്‍ മാധ്യമപ്രവര്ത്തകന് പരുക്കേറ്റു.അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജന്മഭൂമി റിപ്പോര്‍ട്ടര്‍ അജികുമാര്‍ ഉള്‍പ്പെടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
അതേസമയം, ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്കി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.
ബജറ്റിന്റെ വിശദാംശങ്ങള്‍
- നെല്ല് സംഭരണത്തിന് 300 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കാര്‍ഷിക വായ്പാ ലഭ്യത ഉറപ്പു വരുത്താന്‍ പല നടപടികളുമുണ്ട്. വായ്പ കൃത്യമായി അടയ്ക്കുന്നവരുടെ പലിശ ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കും. നാളികേ ഉത്പാദക കേന്ദ്രങ്ങള്‍ക്കു 10 കോടിയുടെ ധനസഹായം. നാളികേര മേഖലയ്ക്ക് ആകെ 75 കോടി രൂപ. വ്യക്തിഗത തോട്ടങ്ങള്‍ക്കു പ്ലാന്റേഷന് നികുതി പിന്‍വലിക്കുന്നു.
- ആരോഗ്യ മേഖലയിലെ വിവിധ ഏജന്‍സികളെ ഒരു കുടക്കീഴിലാക്കാന്‍ സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി. എല്ലാവര്ക്കും സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഇതുവഴി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍നിന്നു സേവനം ലഭിക്കും.നഗരങ്ങളില്‍ വൈഫൈ
- സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായി ഓണ്‍ലൈനിലാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനു 10 കോടി നീക്കിവച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍. തെരഞ്ഞെടുത്ത കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വൈഫൈ. ഇതിനു 10 കോടി.
- കാര്‍ഷിക വായ്പ തിരിച്ചടയ്ക്കുന്നവരുടെ മുഴുവന്‍ പലിശ ബാധ്യതയും ഏറ്റെടുക്കും. തേന്‍ ഉല്പാദനം കൂട്ടാന്‍ ഹണി മിഷന്.
- വിഴിഞ്ഞം പദ്ധതിക്ക് 600 കോടി, കൊച്ചി മെട്രോയ്ക്ക് 940 കോടി.
- ഒന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതി നടപ്പാക്കും.
- ഭവന നിര്‍മാണ മേഖലയ്ക്കു 482 കോടി. സ്വന്തമായി വീടില്ലാത്തവര്‍ക്കായി പുതിയ ഭവന പദ്ധതി. 1.75 ലക്ഷം പേര്‍ക്കു വീടു വച്ചു നല്‍കും. ബാങ്ക് ലോണുമായി ബന്ധിപ്പിച്ചു ഭവന നിര്‍മാണ പദ്ധതി. വായ്പാ തുകയുടെ പലിശയുടെ 5075% സര്‍ക്കാര്‍ വഹിക്കും. 185 കോടിയുടെ ബജറ്റ് വിഹിതം ഇതിന് അനുവദിച്ചു.
- തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്കു പ്രത്യേക മിഷന്. പശ്ചാത്തല വികസന മേഖലയില്‍ ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കാന്‍ 10 കോടി. സര്‍വകലാശാലകളില്‍ ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ട് സെന്ററുകള്‍ തുടങ്ങുന്നതിനു 11 കോടി. യുവ സംരംഭകര്‍ക്ക് ആറു കോടിയുടെ സ്വീറ്റ് ഫണ്ട്.
- ഉപരിപഠനത്തിനും ഗവേഷണത്തിനും സഹായകമായി പ്രതിവര്‍ഷം 300000 രൂപ വരെ മൂന്നു വര്‍ഷത്തേക്കു വായ്്പ അനുവദിക്കും
- ക്ഷേമ പദ്ധതികള്‍ക്ക് എല്‍ഡിഎഫ് നല്‍കിയതിന്റെ ആറിരട്ടി അധികംക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാന ബജറ്റില്‍ നല്‍കിയതിന്റെ ആറിരട്ടി അധികം. ഇത്തവണ 2710 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. യഥാസമയം പെന്ഷന് ലഭ്യത ഉറപ്പുവരുത്താന്‍ ബാങ്ക്, പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലൂടെ നേരിട്ടു ക്ഷേമ പെന്‍ഷനുകള്‍ നല്‍കും. പുതിയ വയോജന സംരക്ഷണ പദ്ധതിക്ക് 50 കോടി രൂപ. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് 1 കോടി രൂപ.
- മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമ പെന്ഷന്
- 2009നു മുന്‍പു വിരമിച്ച മുതര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കു ക്ഷേമ പെന്ഷന്.
- ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവടിങ്ങളില്‍ നാലു പുതിയ പോളിടെക്നിക്കുകള്.
- കുടുംബശ്രീയ്ക്ക് 122 കോടി. കേരള ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ പദ്ധതി.
- പാലക്കാട് മെഗാ ഫൂഡ് പാര്‍ക്ക് സ്ഥാപിക്കും. തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക്. കളമശേര ഹൈടെക് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, കയര്‍ മേഖലയുടെ വികസനത്തിനു 116 കോടി എന്നിവ ബജറ്റ് പ്രഖ്യാപനങ്ങള്‍. കോട്ടയം കരൂരില്‍ ഇന്‍ഫോസിറ്റിക്ക് അഞ്ചു കോടി. പട്ടുനൂല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടു കോടി.
ജിപ്സം വാള്‍പാനലുകള്‍ക്ക് നികുതി ഇളവ്. വില കുറയും.
- റബര്‍തടി പൂര്‍ണമായും നികുതിമുക്തമാക്കി. ദ്രവീകൃത ഇന്ധനത്തിന് ഒരു വര്‍ഷത്തേക്ക് നികുതിയിളവ്.
- വെളിച്ചെണ്ണയ്ക്ക് നികുതി ഉയര്‍ത്തി. വില ഉയരും.അരി, അരിയുല്‍പന്നങ്ങള്‍ക്ക് നികുതിമുക്തമാക്കും. അരിവില കുറയും.പ്ളാസ്റ്റിക് ചൂല്, മോപ്പ് നികുതി ഉയര്‍ത്തി. വില ഉയരും.പ്ളാസ്റ്റിക് കപ്പ്, കളിപ്പാട്ടങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നികുതി ഉയര്‍ത്തി. വില കൂടും.
മൈദ, ആട്ട, സൂചി, റവ എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി
- ആഡംബര ബൈക്കുകള്‍ക്കും വാഹനങ്ങള്‍ക്കും നികുതി ഉയര്‍ത്തി. ഇവയുടെ വില ഉയരും.
- അംഗനവാടി ജീവനക്കാരുടെ ഓണറേറിയം ഉയര്‍ത്തി.
- കെഎസ്ആര്‍ടിസിക്ക് 210 കോടി
- പെട്രോള്‍, ഡീസല്‍ വില ഉയരും. വില്പനനികുതി ഉയര്‍ത്തിയതോടെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: