തിരുവനന്തപുരം: ബജറ്റ് അവതരണം ചട്ടപ്രകാരമാണ് നടന്നതെന്ന് സ്പീക്കര്‍ എന്‍.ശക്തന്. രാവിലെ ഒമ്പതിനു തന്നെ ഡയസില്‍ എത്തിയ താന്‍ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിച്ചതായി സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്പീക്കറുടെ ഡയസ് പ്രതിപക്ഷം കയ്യേറി മൈക്കും കസേരയും തകര്‍ത്തതിനാല്‍ നിന്നുകൊണ്ട് ബജറ്റ് അവതരണത്തിന് അനുമതി നല്‍കുകയായിരുന്നു. മൈക്ക് ഇല്ലാത്തതിനാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കൈയ്കൊണ്ട് ആഗ്യം കാണിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ ഏതു വാതിലിലൂടെ കയറണമെന്നതു മന്ത്രിമാരായണു തീരുമാനിക്കേണ്ടത്. അതു സ്പീക്കര്‍ നല്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നാല്‍ സ്പീക്കറുടെ വഴി തടയുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്.
നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടേയും പേര് നിയമസഭാ സെക്രട്ടേറിയറ്റ് പറഞ്ഞിട്ടില്ല. നിയമസഭാ ടിവിയുടേയും മറ്റു ചാനലുകളുടേയും ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു നടപടിയെടുക്കട്ടെയെന്നും സ്പീക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: