തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ സംഹാരതാണ്ഡവമാടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു വെള്ളിയാഴ്ച.
സഭയിലെ സംഭവങ്ങളില്‍ അഗാധ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ എല്ലാം തകര്‍ത്തുകൊണ്ടുള്ള ആക്രമണമാണ് പ്രതിപക്ഷം നടത്തിയത്. എല്ലാം ചാനലുകളിലൂടെ പൊതുജനം കണ്ടതാണ്.
മാണിയെ തടയുന്നതിനു പകരം സ്പീക്കറെ തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ചില എംഎല്‍എമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിയപ്പോള്‍ സംഭവിച്ചതാകാം പരുക്കെന്നും ഉമ്മന്‍ചാണ്ടി.
മന്ത്രിമാരുടെ സീറ്റ് എവിടെ വേണമെന്ന് തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്.അസംബ്ളിയില്‍ നിന്നെടുത്ത ലെറ്റര്‍പാഡിലാണ് മാണിയുടെ സീറ്റ് മാറാനുള്ള കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: