ധാക്ക: ബംഗ്ലാദേശില്‍ സിമന്റ് ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബഗേര്ഹത് ജില്ലയിലെ മൊംഗ്ലയിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ നടുക്കിയ അപകടം നടന്നത്.
കെട്ടിടം പണിതുകൊണ്ടിരിക്കുമ്പോള്‍ മേല്‍ക്കൂരെ ഇടിഞ്ഞ് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. കെട്ടിടം ഫാക്ടറി ഉപയോഗത്തിനായി നിര്‍മ്മിച്ചതാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇത് വെയര്‍ഹൗസ് ഉപയോഗത്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്നും സൈനികവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പിന്നീട് വ്യക്തമായിരുന്നു.
കെട്ടിടനിര്‍മാണത്തിനായി ചൈന നാഷണല്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനി ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മേല്‍ക്കൂര നിര്‍മാണത്തിനായി കമ്പനി മറ്റൊരു പ്രാദേശിക ഏജന്റിന് സബ് കോണ്‍ട്രാക്ട് നല്‍കിയിരുന്നതായും സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഓഫീസ് നടത്തിയ പ്രസ്താവനയില്‍ പറയുന്നു.
ഗുണമേന്മയില്ലാത്ത സബ് സ്റ്റാന്റേര്‍ഡ് അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ച് കെട്ടിടനിര്‍മാണം രാജ്യത്തെ പല ഫാക്ടറികളും നടത്തുന്നത്. ഇത്തരത്തില്‍ ബില്‍ഡിംഗ് കോഡുകള്‍ ലംഘിക്കുന്നതിനാല്‍ സമാനമായ അപകടങ്ങള്‍ ഇവിടെ സാധാരണമാവുകയാണ്. മുമ്പ് 2013 ഏപ്രിലില്‍ ധാക്കയിലെ ഗാര്‍മെന്റ് ഫാക്ടറി തകര്‍ന്ന് 1,100ലേറെ പേര് കൊല്ലപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: