തിരുവനന്തപുരം : കേന്ദ്രബജറ്റ് കേരളത്തെ നിരാശയിലാക്കി എന്നു പറഞ്ഞുകൊണ്ടാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ ബജറ്റിലെ പല നല്ലനിര്ദ്ദേശങ്ങളും കേന്ദ്രബജറ്റിന്റെ തനിപ്പകര്‍പ്പും. മോദി ബജറ്റില്‍ താങ്ങിയാണ് മാണിയുടെ ബജറ്റ് എന്നതാണ് ശരി.
20,000കോടിയുടെ വാര്‍ഷിക വിഹിതത്തോടെ ദേശീയ നിക്ഷേപം അടിസ്ഥാന സൗകര്യത്തിനായി രൂപീകരിക്കുമെന്ന് രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. പശ്ചാത്തല വികസനത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡിലൂടെ 25000 കോടി സമാഹരിക്കുമെന്നാണ് മാണി പറയുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനം പുനരവലോകനം ചെയ്യുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞപ്പോള്‍ അടിസ്ഥാന സൗകര്യവികസനത്തിന് ഇന്‍ഫ്രാസ്ട്രക്ചര്‍ മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്നാണ് മാണി പറയുന്നത്. വ്യവസായ സംരംഭകരെയും സ്വയം തൊഴില്‍ മേഖലകളെയും പ്രോത്സാഹിപ്പിക്കാന്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ആന്റ് ടാലന്റ് യൂട്ടിലൈസേഷന്‍ സംവിധാനമാണ് കേന്ദ്രബജറ്റില്‍ പറയുന്നത്. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 5 കോടി മാണി മാറ്റിവച്ചിട്ടുണ്ട്.
സ്ത്രീ സുരക്ഷയ്ക്കായുള്ള നിര്‍ഭയ നിധിക്ക് കേന്ദ്രബജറ്റില്‍ മുന്‍ഗണന നല്കി 1000 കോടി വകയിരുത്തി. നിര്‍ഭയ പദ്ധതിയായി കെ.എം.മാണി 5 കോടി മാറ്റിവച്ചു. റയില്‍, റോഡ്, ജലസേചന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നികുതിരഹിത ബോണ്ടുകള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
റോഡ് സബര്‍ബെന്‍ റെയില്‍വേ, മെട്രോ ട്രെയിന്‍, ജലഗതാഗതം, തുറമുഖം, വിമാനത്താവളം, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവയ്ക്കായി അടിസ്ഥാന സൗകര്യ നിക്ഷേപ ഫണ്ടിന്റെ കാര്യമാണ് മാണി പറയുന്നത്.
ചെറുകിട, പാര്ശ്വവല്കൃത കര്‍ഷകരെ പ്രത്യേകം ലക്ഷ്യമിട്ട് ഫലപ്രദവും പ്രശ്നരഹിതവുമായ കാര്‍ഷിക വായ്പകള്‍ അരുണ്‍ ജയ്ററ്ലി പ്രഖ്യാപിച്ചപ്പോള്‍ അതിനു ചുവടുറപ്പിച്ച് കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്ക്കായി 125 കോടിയുടെ പദ്ധതിയാണ് മാണി പ്രഖ്യാപിച്ചിരിക്കുന്നത്.
റബറിന് 150 രൂപ താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നതും ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നല്കിയ ഉറപ്പിന്റെ പിന്‍ബലത്തിലാണ് സംസ്ഥാനത്തിന് റവന്യൂ കമ്മി നികത്താന്‍ കേന്ദ്രം 9519 കോടിയുടെ സഹായം നല്‍കിയതിനെ മാണി പ്രസംഗത്തില്‍ സ്വാഗതം ചെയ്യുന്നുണ്ട്. കേന്ദ്രസഹായം പൂര്‍ണമായി നേടിയെടുക്കാനാവശ്യമായ കാര്യങ്ങള്‍ തന്റെ ബജറ്റിലുണ്ടാകുമെന്നും മാണി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: