ബജറ്റില്‍ കെ.എം.മാണിക്ക് റബ്ബര്‍ കര്‍ഷകരോട് വലിയ സ്നേഹം. റബ്ബറിന് വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കുമെന്ന് മാണി പ്രഖ്യാപിച്ചു. കിലോയ്ക്ക് 150 രൂപ താങ്ങുവില നല്കി 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കാന്‍ 300 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവിലയും റബ്ബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന ദൈനംദിന വിലസൂചികയും തമ്മിലുള്ള വില വ്യത്യാസം റബ്ബര്‍ ബോര്‍ഡിലെ ഫീല്‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വില്‍പ്പന ബില്ലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെയോ റബ്ബര്‍ ഉല്പാദക സംഘങ്ങളുടെയോ ബാഹ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.
നെല്ലുസംഭരിച്ചു ഒരാഴ്ചയ്ക്കുള്ളില്‍തന്നെ കര്‍ഷകര്‍ക്ക് സബ്സിഡി തുക ലഭ്യമാക്കും. അതിനുവേണ്ടി ബജറ്റില്‍ 300 കോടി വകയിരുത്തി. കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ മുഴുവന്‍ പലിശസബ്സിഡിയും സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി ബജറ്റില്‍ 125 കോടിരൂപ വകയിരുത്തി. നീര ടെക്നീഷ്യന്മാര്ക്ക് 10,000 രൂപ സബ്സിഡി നല്‍കും. കാര്‍ഷികോത്പാദക സഹകരണസംഘങ്ങള്‍ക്ക് ഓഹരിമൂലധനം നല്കാന് ബജറ്റില്‍ പത്തുകോടി വകയിരുത്തി. നാളീകേര മേഖലയ്ക്കാകെ 75 കോടിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: