ന്യൂദല്‍ഹി: കേരള നിയമസഭയിലെ അപമാനകരമായ രംഗങ്ങളെപ്പറ്റി സുപ്രീംകോടതി പരാമര്‍ശം. ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസുടമകളുടെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവാണ് നിയമസഭയിലെ കോലാഹലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.
കേരള നിയമസഭയില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ദത്തു, സാമാജികരുടെ ചെയ്തികള്‍ ടെലിവിഷനില്‍ കണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം തയ്യാറായില്ല.
അതേസമയം, സ്വകാര്യ ബസുടമകളുടെ ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്നും നിരോധനം അപ്രായോഗികമാണെന്നും പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തിയാലും അത് നടപ്പാക്കാനാവില്ല.
വെറും കടലാസ് ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് താത്പര്യമില്ല. സുപ്രീംകോടതി പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇടതുമുന്നണി തീരുമാനവും പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: