തിരുവനന്തപുരം: നിയമസഭയിലെ മര്‍ദ്ദനങ്ങളില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താലില്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയില്ല. സ്വകാര്യ ബസുകളും ഓട്ടോറിക്ഷ, ടാക്സികള്‍ തുടങ്ങിയവയും നിരത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നു. വട്ടിയൂര്‍ക്കാവില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ആര്‍ക്കും പരിക്കില്ല.
ഹര്‍ത്താലിനെ തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയവര്‍ മറ്റിടങ്ങളിലേക്ക് പോവാന്‍ വാഹനങ്ങള്‍ കിട്ടാതെ പ്രയാസപ്പെട്ടു. പൊലീസിന്റെ വാഹനങ്ങളിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. രാവിലെ ആറുമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം , ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മദ്ധ്യകേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.
കൊച്ചിയില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കോണ്‍വോയ് അടിസ്ഥാനത്തില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: