ന്യൂദല്‍ഹി: കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ മന്മോഹന് സിംഗ് നിയമനടപടിക്കൊരുങ്ങുന്നു. മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനായി അദ്ദേഹം നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാകും മന്മോഹന് സിംഗിന് വേണ്ടി ഹാജരാകുക. കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ദല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പ്രതി ചേര്‍ത്തത്. അദ്ദേഹത്തോട് ഏപ്രില്‍ എട്ടിനു നേരിട്ടു ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗ് 2009ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്നായിരുന്നു കേസ്. ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: