ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരനും പാകിസ്ഥാനിലെ ലഷ്കറെ തയ്ബ കമാന്‍ഡറുമായ സക്കി ഉര് റഹ്മാന് ലഖ്വി ഒരു മാസം കൂടി ജയിലില്‍ തുടരും.
ലഖ്വിയെ ജയിലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയതായി അഭിഭാഷകന് റിസ്വാന് അബ്ബാസി അറിയിച്ചു.
ലഖ്വിയെ മോചിപ്പിക്കുന്നതിനെതിരെ ഇന്ത്യ ഇന്നലെ പാകിസ്ഥാന് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
പൊതുസമൂഹത്തിന് ശല്യം ഉണ്ടാക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പാണ് ലഖ്വിയെ 30 ദിവസം കൂടി ജയിലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്.
ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്വിക്ക് ജാമ്യം അനുവദിച്ച ശേഷം ഇത് നാലാം തവണയാണ് അയാള്‍ക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: