തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.
ധനമന്ത്രി കെ എം മാണിയെ മാറ്റിനിറുത്തി ബജറ്റ് അവതരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി ഗവര്‍ണറെ കണ്ടിരുന്നു. ബജറ്റ് അവതരിപ്പിച്ചത് അടക്കമുള്ള വിവരങ്ങളും സഭാംഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും ഗവര്‍ണര്‍ക്ക് പ്രതിപക്ഷം കൈമാറിയിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ഗവര്‍ണറെ കണ്ടത്. ബാര്‍ കോഴ കേസില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം നിയമാനുസൃതമാണ് ബജറ്റ് അവതരിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടി ഗവര്‍ണറെ അറിയിച്ചു. സ്പീക്കറുടെ അനുമതിയോട് കൂടിയാണ് മാണി ബജറ്റ് അവതരിപ്പിച്ചതെന്നും അതിനാല്‍ തന്നെ ബജറ്റ് അവതരണം സാധുവായി കാണാമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: