ലണ്ടന്‍: 2013 സപ്തംബര്‍ മുതല്‍ 2014 സപ്തംബര്‍ വരെയായി 24000 മാനഭംഗങ്ങളാണ് ബ്രിട്ടനില്‍ നടന്നതെന്ന് റിപ്പോര്‍ട്ട്. ഇംഗഌണ്ടിലും വെയില്‍സിലുമായി മാനഭംഗങ്ങള്‍ 31 ശതമാനം വര്‍ദ്ധിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അതേസമയം ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വന്‍തോതില്‍ കുറയുകയും ചെയ്തു. പല മാനഭംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറു പോലുമില്ല.
പ്രതിവര്‍ഷം ശരാശരി 85000 പെണ്‍കുട്ടികളും യുവതികളും മാനഭംഗത്തിന് ഇരയാകുന്നുണ്ടെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. അതായത് ഒരു മാസം ശരാശരി 7083 മാനഭംഗം. ആഴ്ചയില്‍ 1634, ദിവസം 232, മണിക്കൂറില്‍ ഒന്‍പതു മാനഭംഗങ്ങളാണ് നടക്കുന്നത് എന്നര്‍ഥം.
ഇത് ഭാരതത്തിലെ കണക്കിനെക്കാള്‍ കൂടുതലാണ്. ഭാരതത്തില്‍ മണിക്കൂറില്‍ മൂന്നു മാനഭംഗങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ( ബ്രിട്ടില്‍ മണിക്കൂറില്‍ ഒന്‍പത്….) ഓരോ മിനിറ്റിലും സ്ത്രീകള്‍ക്കെതിരായ ഓരോ അക്രമമാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചയില്‍ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെടുന്നത്. ജീവിത പങ്കാളിയോ മുന്‍പങ്കാളിയോ ആണ് അവരെ കൊല്ലുന്നതും. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: