വിശുദ്ധ പൗലോസിന്റെ കാലം പൊയ്പോയി; നമ്മളായിരിക്കണം ഇന്നത്തെ പുതിയ ദീപങ്ങള്‍. കാലാനുസൃതമായി തനിയെ പൊരുത്തപ്പെട്ടുകൊള്ളുന്ന ഒരു സംഘടനയാണ് ഇക്കാലത്തെ വലിയ അത്യാവശ്യം. അങ്ങനെയൊന്നു നമുക്കു കിട്ടുമ്പോള്‍, അതു ലോകത്തിലെ ഒടുവിലത്തെ മതമായിരിക്കും. ചക്രം കറങ്ങണം; നാമതിനു സഹായിക്കണം, തടസ്സം ചെയ്യരുത്.
അദ്ധ്യാത്മചിന്താവീചികള് ഉയരുന്നു, താഴുന്നു; അതിന്റെ ശിരസ്സില്‍ യുഗാവതാരം നിലകൊള്ളുന്നു. ഇന്നത്തെ മതം ഉപദേശിക്കാന്‍ രാമകൃഷ്ണന് വന്നു; സര്ഗ്ഗാത്മകമായത്, സംഹാരാത്മകമല്ല. സത്യസ്ഥിതിയനേ്വഷിച്ച് പുതുതായി അവിടേക്കു പ്രകൃതിയെ വീണ്ടും നേരിട്ടു ചോദ്യം ചെയ്യേണ്ടിവന്നു. അവിടേക്കു ശാസ്ത്രീയമതം ലഭിക്കുകയും ചെയ്തു.
അതൊരിക്കലും വിശ്വസിക്കാന്‍ ശാസിക്കുന്നില്ല; പിന്നെയോ, പറയുന്നു; ‘നോക്കൂ, ‘ഞാന്‍ കാണുന്നു നിങ്ങള്‍ക്കും കാണാം’. അതേ ഉപായം ഉപയോഗിക്കുക, അതേ ദര്‍ശനം നിങ്ങള്‍ക്കും കിട്ടും. ഈശ്വരന് എല്ലാവരുടെയും അടുത്തുവരും. സൗഹൃദം സര്‍വര്‍ക്കും സുലഭമാണ്. ശ്രീരാമകൃഷ്ണന്റെ ഉപദേശങ്ങള്‍ ഹിന്ദുമതത്തിന്റെ കാതലാണ്; അവ അവിടുത്തെ സ്വന്തമൊന്നുമല്ല. അങ്ങനെയാണെന്ന് അവിടുെന്നാട്ടവകാശപ്പെട്ടുമില്ല. പേരും പുകഴും അവിടുന്ന് തെല്ലും വിലവെച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: