ജനങ്ങള്‍ക്ക് ഈശ്വരവിശ്വാസമുണ്ടെങ്കിലും ശരിയായ ആദ്ധ്യാത്മികബോധം അവര്‍ക്കു ലഭിക്കുന്നില്ല. അതു ലഭിക്കുന്നതിനുവേണ്ട സാഹചര്യവും ഇന്നു വേണ്ടത്രയില്ല. പൂജാരികള്‍ മിക്കവരും ഗൃഹസ്ഥന്മാരാണ്. അവര്‍ പൂജ പഠിച്ച് പൂജ ഒരു ജോലിയായി ചെയ്യുന്നു. പൂജ അവര്‍ക്കു ജീവിക്കുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്.
ഇന്നുള്ള പൂജാരികളില്‍ എത്രപേര്‍ അതിനെ അന്തഃകരണശുദ്ധിക്കുള്ള സാധനയായി കാണുന്നുണ്ട്. അതിനാല്‍, ക്ഷേത്രങ്ങളില്‍ വരുന്ന ഭക്തര്‍ക്കു ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുവാന് അവര്ക്കുസാധിക്കുന്നില്ല. ക്ഷേത്രകമ്മറ്റികളും ബോര്‍ഡുകളും ഉണ്ടെങ്കിലും അവര്‍ക്കും ആദ്ധ്യാത്മികതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുവാനോ പ്രചരിപ്പിക്കുവാനോ സമയമില്ല.
ഉത്സവങ്ങള്‍ എങ്ങനെ ഗംഭീരമാക്കാം, തങ്ങള്‍ക്കു എന്തു നേട്ടമുണ്ടാക്കാം എന്നതിലാണു പൊതുവെ അവരുടെ ശ്രദ്ധ. മിക്ക ഭക്തന്മാര്ക്കും മതത്തിന്റെ അടിസ്ഥാനത്ത്വങ്ങളെപ്പറ്റി ഒന്നുംതന്നെ അറിയില്ല. മതപരമായ ചടങ്ങുകളുടെയും ആചാരങ്ങളുടെയും ശരിയായ അര്‍ത്ഥം അറിയാതെ പലരും പൂര്‍വികര്‍ ചെയ്തുവരുന്നത് അതേപടി അനുകരിക്കുകയാണ്. അച്ഛന് അമ്പലത്തില്‍ ചെയ്യുന്നതു കണ്ടുനിന്ന മകന് വലുതാകുമ്പോള്‍ അതുതന്നെ അനുകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: