തിരുവല്ല: വീടിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നെടുമ്പ്രം തോപ്പില്‍ ബാലന്റെ മകന് സുധീര്‍ (പ്രസാദ് 29) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. ഒറ്റ മുറിയുള്ള വീട്ടില്‍ സഹോദരന് സുരേഷിനൊപ്പമായിരുന്നു സുധീര്‍ താമസിച്ചിരുന്നത്.
പുലര്‍ച്ചെ പുറത്തുപോയ സുരേഷ് തിരികെ എത്തിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ സഹോദരന്റെ മൃതദേഹം കാണാനിടയായത്. അയല്‍വാസിയുടെ കിടങ്ങറയിലുള്ള ബന്ധുവിന്റെ മകളുമായി സുധീര്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നതായി പറയപ്പെടുന്നു. അടുത്തിടെ ഇവര്‍ രഹസ്യമായി രജിസ്റ്റര്‍ വിവാഹം കഴിച്ചതായും പറയുന്നു. അയല്‍വാസിയുടെ വീട് പുലര്ച്ചെമുതല്ക്കെ അടച്ചിട്ട നിലയിലാണ്.
ഡിവൈഎസ്പി തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, സിഐ. വി. രാജീവ,് പുളിക്കീഴ് സബ്ബ് ഇന്‍സ്പെക്ടര്‍ എസ്.എ. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പെണ്‍കുട്ടിയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: