കോഴിക്കോട്: നാദാപുരം മേഖലയില്‍ കടുത്ത വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മുസ്ലിം സംഘടനകളുടെയും സിപിഎമ്മിന്റെയും ആസൂത്രിത ശ്രമം. തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്ഐ അനുഭാവിയായ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപകമായ കൊള്ളയും അക്രമവും മുതലെടുത്താണ് മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം സംഘടനകളുടെ ഈ ശ്രമം.
പോലീസ് മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്നും പോലീസ് സേന വര്ഗീയവല്ക്കരിക്കപ്പെട്ടുവെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഇത്തരം സംഘടനകള്‍ ഉന്നയിക്കുന്നത്. എന്‍ഡിഎഫ്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ നടത്തിവരുന്ന വിദ്വേഷ പ്രചാരണത്തിന്റെ ശൈലി സ്വീകരിച്ചുകൊണ്ടാണ് മുസ്ലിംലീഗ് അനുകൂല സുന്നി സംഘടനകളടക്കം കടുത്ത വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രചാരണത്തിനിറങ്ങുന്നത്.
മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നും പോലീസ് മുസ്ലിങ്ങളെ പ്രതികളാക്കി കേസ്സെടുക്കുകയാണെന്നും മുസ്ലിം മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആരോപണം എസ്കെഎസ്എസ്എഫ് ഇക്കഴിഞ്ഞ ദിവസം ഉന്നയിച്ചു. പോലീസില്‍ സാമുദായിക പ്രാതിനിധ്യം സംരക്ഷിക്കപ്പെടണമെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.
പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്നാണ് സമസ്ത പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത ഉപാദ്ധ്യക്ഷനുമായ ഹൈദരലി ശിഹാബ് തങ്ങളുടെ അറിവോടെയും നിര്‍ദ്ദേശപ്രകാരവുമാണ് എസ്കെഎസ്എസ്എഫ് ഇത്തരം പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്നുമാണ് നേതാക്കള്‍ അറിയിച്ചത്.
മറ്റൊരു വിഭാഗം സിപിഎം നടത്തിയ തീവെപ്പും കൊള്ളയും ഏകപക്ഷീയ മുസ്ലിം വേട്ടയാണെന്ന പ്രചാരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. സിപിഎമ്മിന്റെ അക്രമത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രീകരിച്ച സിഡികള്‍ നാട്ടിലും ഗള്‍ഫിലും വ്യാപകമായി പ്രചരിപ്പിക്കുന്നു. വംശഹത്യ നടക്കുന്നുവെന്ന പ്രചാരണവും കടുത്ത ഹിന്ദുവിദ്വേഷവുമാണ് സിഡികളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിങ്ങളുടെ സാമ്പത്തിക ശേഷി തകര്‍ക്കാന്‍ മറു വിഭാഗം ശ്രമിക്കുന്നുവെന്നും പ്രചാരണം നടക്കുന്നുണ്ട്.
നാദാപുരത്ത് പതിറ്റാണ്ടുകളായി നടക്കുന്ന സിപിഎം മുസ്ലിം ലീഗ് അക്രമങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഇരു പക്ഷവും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളിലൊന്നും സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആഴത്തിലുള്ള വര്‍ഗീയ വേര്‍തിരിവുണ്ടാക്കാനാണ് മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നത്. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന അക്രമത്തെ ചൂണ്ടിക്കാണിച്ച് മുസ്ലിം വേട്ടയെന്ന് ചിത്രീകരിക്കാനും കടുത്ത പര മത വിദ്വേഷം ജനിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു പകരം ഹിന്ദുസമൂഹത്തെ മൊത്തമായി പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് ഇക്കൂട്ടര്‍ പരിശ്രമിക്കുന്നത്. മതേതരത്വം പ്രസംഗിക്കുകയും സംഘര്‍ഷങ്ങളില്‍ നിരപരാധികളായ മുസ്ലിങ്ങളെ അക്രമിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ നിലപാടും ഈ പ്രചാരണത്തെ സഹായിക്കുന്ന തരത്തിലാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന മുസ്ലിങ്ങളെ അക്രമിക്കുന്ന സിപിഎം ശൈലി മുസ്ലിം വര്‍ഗീയസംഘടനകളുടെ നിലപാടിന് ആക്കം കൂട്ടുകയാണ്.
തൂണേരി കൊലപാതകത്തിനെത്തുടര്‍ന്ന് വന്‍ കൊള്ളയാണ് ഈ പ്രദേശത്ത് സിപിഎം നടത്തിയത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഈ പ്രചാരണത്തിനെതിരെ സര്‍ക്കാരും പോലീസും മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: