ചണ്ഡിഗഢ്: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഹരിയാനയിലും ഗോവധവും ബീഫും നിരോധിക്കുന്നു. കന്നുകാലി സംരക്ഷണം, പരിപാലനം, വികസനം എന്നിവയിലധിഷ്ഠിതമായ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ബജറ്റ് സമ്മേളനത്തിനിടെ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണു നീക്കം. ഗോവധം, പശുമാംസം കൈവശം വയ്ക്കല്‍ എന്നിവ കൊലപാതകത്തിന് തുല്യമായ കുറ്റമാക്കുന്നതാവും ബില്‍. അങ്ങനെയെങ്കില്‍ ഗോവധത്തിന് ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കേണ്ടിവരും.
കന്നുകാലി പരിപാലനത്തിനായി സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ബില്‍ വിഭാവനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: