വത്തിക്കാന്‍: രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്സിക്കോ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജിക്കാര്യം പാപ്പ സൂചിപ്പിച്ചത്. നാലോ അഞ്ചോ വര്‍ഷം മാത്രമേ താന്‍ ഈ പദവിയിലുണ്ടാകൂ.
അതില്‍ രണ്ടു വര്‍ഷം കടന്നുപോയി കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയകാലം മതി ഈ പദവിയിലെന്ന് ദൈവനിശ്ചയമുണ്ടെന്ന് ഒരു തോന്നല്‍. ചിലപ്പോള്‍ അത് തോന്നല്‍ മാത്രമാകാം. ഏതായാലും എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
എന്നാല്‍ കത്തോലിക്കാ സഭയുടെ തലവന്മാര്ക്ക് വിരമിക്കല്‍ പ്രായപരിധി വേണം എന്ന അഭിപ്രായത്തോട് അദ്ദേഹം വിയോജിച്ചു. 2013ല്‍ മാര്‍പാപ്പ പദം സ്വയമൊഴിഞ്ഞ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ നടപടിയെ ധീരം എന്ന് വിശേഷിപ്പിച്ചു.
ആ മാതൃകയ്ക്ക് തുടര്‍ച്ചയുണ്ടാകണം. വിരമിച്ചശേഷം ബ്യൂണസ് അയേഴ്സിലേക്ക് തിരിച്ചുപോകണമെന്നാണ് ആഗ്രഹം. വത്തിക്കാനിലേക്കു വന്നപ്പോള്‍ കൈയില്‍ ഒരു ചെറിയ സ്യൂട്ട്കേസ് മാത്രം കരുതിയതും അതുകൊണ്ടുതന്നെയെന്ന് അദ്ദേഹം പറയുന്നു.
ബെനഡിക്ട് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2013 മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് പാപ്പ ആ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: