തിരുവനന്തപുരം:ബാര്‍ കോഴ ഇടപാടില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരെയുള്ള സമര പരിപാടികള്‍ ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മാണിയുടെ എല്ലാ പരിപാടികളും സിപിഎം ബഹിഷ്കരിക്കും. മാണിയെ വഴിയില്‍ തടയുമെന്നും കോടിയേരി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ഭരണത്തില്‍ തുടരാന്‍ അവകാശമില്ല. 356-ാം വകുപ്പിനെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം ഗൗരവമേറിയതാണ്. ഇതിനാല്‍ ഭരണഘടനാനുസൃതമായി സര്‍ക്കാരിനു തുടരാനാകില്ല.
നിയമസഭയില്‍ നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണ്. മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. മാണി സഭയില്‍ ചെയ്തതു മാജിക്കുകാരന്റെ റോളാണന്നും കോടിയേരി പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡിനൊപ്പം കോണ്‍ഗ്രസുകാരെയും സഭയില്‍ ഉള്‍പ്പെടുത്തി. വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ 354-ാം വകുപ്പ് പ്രകാരം കേസെടുക്കണം. സംഘര്‍ഷത്തിനു കാരണം യുഡിഎഫിന്റെ നിലപാടാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: