കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ 71 വയസുള്ള കന്യാസ്ത്രിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ എട്ട് പേരെ പിടികൂടി. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
അതിനിടെ പ്രതികളായ മൂന്ന് പേരുടെ ചിത്രങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അതേസമയം കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കന്യാസ്ത്രീയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു ഭാരതത്തെ തന്നെ നാണക്കേടിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കോണ്വെലന്റില് കവര്‍ച്ച നടത്തുന്നതിനായി കടന്ന സംഘത്തെ തടയുന്നതിനിടയിലായിരുന്നു കന്യാസ്ത്രി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് സംഘം കോണ്‍വെന്റിനോട് ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന 12 ലക്ഷത്തോളം രൂപ കവര്‍ന്നതായും പോലീസ് വ്യക്തമാക്കുന്നു.
കേസില്‍ കുറ്റക്കാരായവര്‍ ഉടന്‍ കുടുങ്ങുമെന്ന് ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപതി പ്രത്യാശിച്ചു. കേസില്‍ പോലീസിനെ ജനങ്ങള്‍ സഹായിക്കണമെന്ന് പറഞ്ഞ ഗവര്‍ണര്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി ജനങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി.
സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനര്‍ജി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: