അത് പാക്കിസ്തനിലായത് നന്നായി. ഇവിടെങ്ങാനും ആയിരുന്നെകില്‍ എല്ലാം കൂടി ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ചു കപട മതേതരവാദികളുടെ ചീത്തവിളി, പിന്നെ കുറെ ചാനലുകാരുടെ ചര്‍ച്ചകള്‍, പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണം പിന്നെ ആര്‍ക്കോവേണ്ടി ഒരു സഭാബഹിഷ്കരണവും.
ഉല്ലാസ് പിള്ള
ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഭരണവര്‍ഗത്തിന് ഈ പ്രശ്നങ്ങളിലൂടെ സാധിച്ചു. ബജറ്റ് ജനങ്ങള്‍ക്ക് ഒരുപാട് ബാധ്യതകള്‍ ഉണ്ടാക്കുന്നതാണ്…ആ ചിന്ത പൊതുജനങ്ങളില്‍നിന്ന് മാറ്റി സ്ത്രീ വിഷയത്തില്‍ ചര്‍ച്ച ഒതുക്കി ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു…
ചാക്കോ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി. എന്‍. ശേഷന് എന്ന വ്യക്തി തെരഞ്ഞെടുപ്പു കമ്മീഷണര്‍ എന്ന തസ്തികയുടെ പ്രസക്തി എന്തെന്ന് കാണിച്ചു തന്നു, പഠിപ്പിച്ചും തന്നു. അതുവരെ വെറും തസ്തിക മാത്രമെന്ന് കരുതിയവരുടെ സംശയം മാറ്റി. അതേപോലെ എല്ലാവര്ക്കും സംശയമുളള ഒരു തസ്തികയാണ് ഗവര്‍ണ്ണറുടേത്. ഈ സംശയം പി.സി.ജോര്‍ജ്ജിനു കൂടിയുണ്ട്. ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട് കേന്ദ്രം വിലയ്ക്കെടുത്താല്‍ കുറെ നേതാക്കന്മാരുടെ പേരിനുകൂടെയുള്ള തസ്തികകളില്‍ മുന്‍ എന്ന് കൂടി ചേര്‍ക്കേണ്ടിവരും. പി.സി.ജോര്‍ജ്ജ് അടക്കമുള്ളവര്‍ക്ക്. ഇപ്പോള്‍ മനസ്സിലാക്കാം ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ ഉണ്ടുറങ്ങി താമസിക്കാന്‍ വന്നതല്ലെന്ന്.
നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: