തിരുവനന്തപുരം: വെള്ളിയാഴ്ച്ച ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചും ഭരണപക്ഷ നടപടികള്‍ ന്യായീകരിച്ചും സ്പീക്കര്‍ എന്‍. ശക്തന്. സ്പീക്കറുടെ ഡയസ് തല്ലിത്തകര്‍ത്ത പ്രതിപക്ഷ നടപടി ക്രിമിനല്‍ കുറ്റംതന്നെയാണെന്നു സ്പീക്കര്‍ പറഞ്ഞു.
ഭരണപക്ഷത്തിന് നേരെ പ്രതിപക്ഷ എംഎല്‍എമാരാണ് അക്രമം അഴിച്ചുവിട്ടതെന്നും, ചെറുത്ത് നില്‍പ്പ് സ്വാഭാവികമാണെന്നുമാണു സ്പീക്കറുടെ നിലപാട്. സ്പീക്കര്‍ ഭരണകക്ഷി പ്രതിനിധിയായെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേള ആരംഭിച്ചപ്പോള്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു സ്പീക്കര്‍.
എല്ലാ സീമകളും ലംഘിച്ചാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയാണ് കേരളത്തിന് ഉണ്ടായതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങള്‍ക്ക് നിയമസഭ ഒന്നാകെ കേരള ജനതയോട് മാപ്പു പറയണമെന്നും സ്പീക്കര്‍ പറഞ്ഞു. കല്ലേറു നടന്ന ചീഫ് മാര്‍ഷലിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷത്തിനെതിരെ സ്പീക്കര്‍ ആഞ്ഞടിച്ചത്. അക്രമം ആസൂത്രിതമാണെന്നും നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും എന്‍. ശക്തന് ആരോപിച്ചു. ഭരണ പക്ഷം ലഡുവിതരണം നടത്തിയതു കണ്ടില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്.
സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. ഇതോടെ സ്പീക്കറുടെ നിലപാടും സഭാതലത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പായി.
അതേസമയം നിയമസഭ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായുള്ള സാധ്യതകള്‍ ആരായുന്നതിന് സ്പീക്കര്‍ നിയമസഭയിലെ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. ഇതിനായി ചോദ്യോത്തരവേളയ്ക്ക് ശേഷം സഭ നിര്‍ത്തിവച്ചു. ചോദ്യോത്തര വേളയോടു പ്രതിപക്ഷം പൂര്‍ണമായും സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: