ലക്നോ: ന്യൂനപക്ഷങ്ങള്‍ക്കുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി ഉസ്താദ് മോദിയുടെ മണ്ഡലമായ വാരാണസിയില്‍ തുടങ്ങും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.
കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ളയുടെ ചുമതലയിലുള്ള ന്യൂനപക്ഷ കാര്യമന്ത്രാലയം തയ്യാറാക്കിയതാണ് ഈ പദ്ധതി. പരമ്പരാഗത കരകൗശല വിദഗ്ധരും കലാകാരന്മാരും വളരെയേറെയുള്ള സ്ഥലമാണ് വാരാണസി. അതിനാലാണ് അവിടം തന്നെ പദ്ധതി തുടങ്ങാന്‍ തെരഞ്ഞെടുത്തത്. നജ്മ പറഞ്ഞു.കാശിപ്പട്ടാണ് ഇവിടുത്തെ ഏറ്റവും പ്രധാന ഉല്‍പ്പന്നം.
ഇവയുടെ നെയ്ത്തുകാര്‍ കൂടുതലും മുസ്ലീം സമുദായാംഗങ്ങളാണ്. 40,000ത്തിലേറെ തറികളാണ് വാരാണസിയില്‍ ഉള്ളത്. ഇവയിലാണ് കാശിപ്പട്ട് നെയ്തെടുക്കുന്നത്. ഇവയില്‍ മിക്കതും വലിയ നഷ്ടത്തിലാണ്. ഇവ പുനരുദ്ധരിക്കാനും പദ്ധതിയുണ്ട്. ഉസ്താദ് പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറായി വരികയാണ്. നജ്മ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: