തിരുവനന്തപുരം: അരിയില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പാക്കറ്റ് ഉത്പന്നങ്ങള്‍ ആറുമാസത്തിലൊരിക്കല്‍ പരിശോധിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
സര്‍ക്കാര്‍ അംഗീകൃത ലാബുകളിലായിരിക്കും പരിശോധന നടത്തുക. ഇതു സംബന്ധിച്ച് ആരോഗ്യ- ഭക്ഷ്യ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുകയും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇത്തരം ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈ മാസം തന്നെ യോഗം ചേരണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുക 16 ലക്ഷമാക്കി ഉയര്‍ത്തണമെന്നും വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: