തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പറില്‍ ലീഗ് ചിഹ്നം. ഇന്നലെ നടന്ന സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറിന്റെ അവസാന ഭാഗത്താണ് ലീഗിന്റെ കൊടിയടയാളമായ ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്തിരിക്കുന്നത്.
പാഠപുസ്തകത്തിലൂടെയും യൂണിഫോമിലൂടെയും ലീഗിന്റെ നിറവും നിലപാടും കുത്തിത്തിരുകുന്ന വിദ്യാഭ്യാസവകുപ്പാണ് ഒടുവില്‍ ചോദ്യപേപ്പറിലും ലീഗിന്റെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പിനെ ലീഗ് വല്‍ക്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണിതെന്ന് കരുതേണ്ടിയിരിക്കുന്നു.
പണ്ട് യു.എ. ബീരാന് ഭക്ഷ്യമന്ത്രിയായിരുന്നപ്പോഴും സമാന സംഭവം ഉണ്ടായിട്ടുണ്ട്. റേഷന്‍കാര്‍ഡിന്റെ നിറം അതിന് മുമ്പ് ചുവപ്പായിരുന്നു. ബീരാന് മന്ത്രിയായിരിക്കെ അത് പച്ചയാക്കി. അന്ന് മില്‍മയുടെ ചിഹ്നം പശുവിന്റെ തലയായിരുന്നു. ആ തല മാറ്റി അവിടെ നാലു ചന്ദ്രക്കല ചേര്‍ത്തുവച്ച് പശുവിന്റെ തലയുടെ സാമ്യത തോന്നുന്ന ചിഹ്നം കൊണ്ടുവരികയായിരുന്നു.
ആ ചിഹ്നം തന്നെയാണ് ഇപ്പോഴും മില്‍മയുടെ അടയാളം. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പില്‍ എന്ത് ചെയ്താലും കാവിവല്‍ക്കരണം എന്ന് മുറവിളി കൂട്ടുന്ന കേരളത്തിലെ ഇടതു വലതു മുന്നണികളും മുസ്ലീം ലീഗിന്റെ പച്ചയായ ലീഗുവല്ക്കരണത്തിന് ചൂട്ടുപിടിക്കുകയാണ്.
വിദ്യാഭ്യാസവകുപ്പിനെ ലീഗുവല്ക്കരിക്കുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ചോദ്യപേപ്പറില്‍ പോലും ലീഗിന്റെ കൊടി പതിപ്പിച്ചതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് ആരോപിച്ചു. ചോദ്യപേപ്പറില്‍ ലീഗിന്റെ കൊടിയടയാളം പതിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: