കൊച്ചി: കത്തോലിക്ക പുരോഹിതര്‍ രാഷ്ട്രീയ മുതലെടുപ്പിനായി രംഗത്തിറങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ഈ നീക്കം. മലയോര മേഖലയില്‍ പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം സംസ്ഥാന വ്യാപകമാക്കാനാണ് പുതിയ നീക്കം. ജനകീയ പ്രശ്നങ്ങളില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തി ജനപിന്തുണ നേടാനാണ് ശ്രമം.
ഇതിനായി പിന്നാക്ക വിഭാഗങ്ങളെയും ആദിവാസികളെയുമാണ് കൂട്ടുപിടിക്കുന്നത്. കത്തോലിക്കാ പള്ളികള്‍ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ജനകീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കത്തോലിക്ക പള്ളി ഇടവക കേന്ദ്രീകരിച്ച് പുരോഹിതരുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റോഡിന്റെയും കുടിവെള്ളത്തിന്റെയും പേരില്‍ കത്തോലിക്ക കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി പുരോഹിതരുടെ നേതൃത്വത്തില്‍ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനാണ് തീരുമാനം.
ഇടവകാംഗങ്ങളെ കൂടാതെ ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങളെയും രംഗത്ത് ഇറക്കാനാണ് നീക്കം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ജോയിസ് ജോര്‍ജിനെ വിജയിപ്പിച്ചെടുത്ത തന്ത്രമാണ് ഇപ്പോള്‍ സംസ്ഥാന വ്യാപകമാക്കാന്‍ ശ്രമിക്കുന്നത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതുവഴി കത്തോലിക്ക സഭാംഗങ്ങളെ കൂടുതലായി വിജയിപ്പിച്ചെടുക്കാനാണ് സഭ ലക്ഷ്യം വക്കുന്നത്.
ജനകീയ സമരങ്ങളില്‍ കത്തോലിക്ക സഭാംഗങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താന്‍ സഭക്ക് ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇടത്-വലത് മുന്നണികളിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കത്തോലിക്ക പ്രതിനിധികള്‍ കൂടുതലായി ഇടംപിടിക്കും. മലയോര മേഖലകളില്‍ ഇപ്പോള്‍ തന്നെ കത്തോലിക്കാ സഭക്ക് നിര്‍ണായക സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ബിഷപ്പുമാര്‍ നേരിട്ടാണ് സമരരംഗത്ത് ഇറങ്ങിയത്.
രാഷ്ട്രീയ നേട്ടത്തിന് പുറമേ വ്യാപക മതപരിവര്‍ത്തനവും സഭ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പിന്നാക്ക സമുദായങ്ങളെയും ആദിവാസികളെയും കൂട്ടുപിടിക്കാന്‍ സഭ തുനിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: