ന്യൂദല്‍ഹി: ജാട്ട് സമുദായത്തിനും ജാതി സംവരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജാതി മാത്രം അടിസ്ഥാനമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജാതി എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളും സംവരണത്തിനായി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്് ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ പിന്നാക്കവിഭാഗക്കാരുടെ കൂട്ടത്തില്‍ ജാട്ട് സമുദായത്തെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുന്‍ യു.പി.എ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജാട്ട് വിഭാഗത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെടുത്താനുള്ള തീരുമാനം സംവരണ വ്യവസ്ഥയെ അട്ടിമറിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള അവസരം കവര്‍ന്നെടുക്കുന്നതുമാണ്.
നിലവില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിലേക്ക് എട്ട് കോടിയോളം വരുന്ന ജാട്ട് വിഭാഗം കൂടി കടന്ന് വരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കാവും ഇത് കൂടുതല്‍ തിരിച്ചടിയാവുക. സാമൂഹികമായും സാന്പത്തികമായും വിദ്യാഭ്യാസപരമായും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തുന്നത്. ജാട്ട് വിഭാഗം സാമൂഹികമായോ സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ പിന്നാക്കം നില്‍ക്കുന്നില്ലെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് നേരത്തെ തന്നെ റിപ്പോര്‍ട്ടു നല്കിയിട്ടുള്ളതാണ്.
ജനസംഖ്യയില്‍ ജാട്ട് വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
നിലവില്‍ ആകെ ജനസംഖ്യയുടെ 52 ശതമാനത്തോളം വരുന്ന സംവരണ വിഭാഗത്തിലേക്കാണ് പുതിയതായി ആറു ശതമനം കൂടി വരുന്നത്. എന്നാല്‍ ഇത് അനുസരിച്ച് സംവരണ ശതമാനം ഉയര്‍ത്തില്ല. മുന്നാക്ക വിഭാഗം സംവരണ പരിധിയിലേക്ക് വരുന്നതോടെ യഥാര്‍ത്ഥ പിന്നാക്ക വിഭാഗങ്ങള്‍ തള്ളപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: