ന്യൂദല്‍ഹി: അരവിന്ദ് കേജ് രിവാളിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോടതി. കേജ്രിവാളിന് നിയമത്തോട് യാതൊരു തര ബഹുമാനവുമില്ലെന്നും കോടതി പറഞ്ഞു. അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയത്തിനെ തുടര്‍ന്നാണ് കോടതിയുടെ പ്രതികരണം.
കേജ്രിവാളിന് പുറമെ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി നേതാവ് യോഗേന്ദ്ര യാദവ് എന്നിവരും കോടതിയുടെ വിമര്‍ശനത്തിന് വിധേയരായി.
മൂവര്‍ക്കും നിയമസംവിധാനത്തോട് ബഹുമാനമില്ലെന്ന് നിരീക്ഷിച്ച കോടതി ഇന്നു രണ്ടു മണിക്ക് മുന്‍പ് കോടതിയില്‍ ഹാജരാകാനും ഇവരോട് നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് 2014 ജൂണ്‍ നാലിന് കോടതിയില്‍ ഹാജരായ ഇവര്‍ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: