കോഴിക്കോട്: പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറില്‍ മുസ്ലിംലീഗിന്റെ ചിഹ്നമായ ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്തുകൊണ്ട് വിദ്യാഭ്യാസമേഖലയിലെ വര്ഗീയവല്ക്കരണത്തിന് പരീക്ഷ പോലും ആയുധമാക്കുന്ന ലീഗിന് കേരളജനത ശക്തമായി മറുപടി നല്‍കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പും ലീഗും തുടര്‍ന്നുകൊണ്ടിരിക്കുന്ന പച്ചയായ വര്ഗീയവല്ക്കരണത്തെ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിക്കൊണ്ട് പ്രതിരോധിക്കും. ലീഗ് ഈ വകുപ്പ് ഏറ്റെടുത്തതിന് ശേഷം നിരന്തരമായി ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പച്ച ബോര്‍ഡും പച്ച ബ്ലൗസും തുടങ്ങിയ ഒട്ടനവധി വര്‍ഗീയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മന്ത്രിയാണ് അബ്ദുറബ്ബ്. തന്റെ ഔദ്യോഗിക വസതിയുടെ പേര് മാറ്റി. ഇസ്ലാമിക തീവ്രവാദി അന് അല്‍ റുബായിഷിന്റെ കവിത കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പാഠമാക്കി.
ചോദ്യപേപ്പറില്‍ ലീഗിന്റെ ചിഹ്നം അച്ചടിച്ചുവരാനുണ്ടായ സാഹചര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഇതിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: