ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ഒമ്പത് തടവുകാരെ കൂടി തൂക്കിലേറ്റി. ബുധനാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. ഇതോടെ രാജ്യത്ത് ഡിസംബറിന് ശേഷം തൂക്കിക്കൊല്ലുന്നവരുടെ എണ്ണം 48 ആയി. ചൊവ്വാഴ്ച പന്ത്രണ്ട് പേരെ പാക്കിസ്ഥാന് തൂക്കിലേറ്റിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വധശിക്ഷയ്ക്കുള്ള മോറട്ടോറിയം സര്‍ക്കാര്‍ എടുത്തു മാറ്റിയത്. പാകിസ്ഥാനിലെ സൈനിക സ്കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ 150ലധികം പേര് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതാണ് വധശിക്ഷ പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.
അതിനുശേഷം 27 പേരുടെ വധശിക്ഷ പാകിസ്ഥാനില്‍ നടപ്പാക്കിയിരുന്നു. ഇതില്‍ കൂടുതല്‍ പേരും ഭീകരരാണ്. എന്നാല്‍, കഴിഞ്ഞയാഴ്ച മുതല്‍ ഭീകരര്‍ക്കു പുറമെ, വധശിക്ഷയ്ക്കെതിരെ നല്കിയ ഹര്‍ജി തള്ളിയവരുടെയും ശിക്ഷ നടപ്പാക്കാന്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു.
2008ലാണ് പാക്ക് സര്‍ക്കാര്‍ വധശിക്ഷയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. 8,000ല്‍ അധികം പാക്കിസ്ഥാനികളാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നത്. പാക്കിസ്ഥാനിലെ പല ശിക്ഷാവിധികളും അവിശ്വസനീയതയുള്ളതാണെന്ന് മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടു. പഴക്കം ചെന്ന നിയമരീതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും പോലീസ് അന്വേഷണത്തിനിടെ പലപ്പോഴും കുറ്റവാളികളെ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടന ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 8000 ത്തിലധികം പേരാണ് മരണപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: