കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പച്ച് കണ്ണൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റു ചെയ്തു.
ബസ് ഡ്രൈവര്‍ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ പടുവിലായി വിജിന് (25), കണ്ടക്ടര്‍ മാങ്ങാട്ടിടം വേങ്ങാട് ജിതിന് എന്ന കുട്ടന് (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ഇരുവരും.
കോഴിക്കോട് മുക്കം സ്വദേശിനിയായ പതിനാറുകാരിയാണ് പീഡനത്തിന് ഇരയായത്. നേരത്തെ പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസില്‍ കയറ്റി കണ്ണൂരിലെത്തിക്കുകയും താണയിലെ ലോഡ്ജില്‍ വച്ചു പീഡിപ്പിക്കുകയുമായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയെ ഇവര്‍ കണ്ണൂരില്‍ ഉപേക്ഷിച്ചു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു തലശേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റു ചെയ്തത്. പ്രതികളെ പിന്നീടു താമരശേരി ഡിവൈഎസ്പി ഓഫീസില്‍ ഹാജരാക്കുകയും പെണ്‍കുട്ടി പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: