തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ചാവേറുകളായി സംഘര്‍ഷ സ്ഥലത്തേക്ക് സ്ത്രീകളെ പറഞ്ഞുവിട്ടിട്ട് ലൈംഗീക ആക്രമണം നടന്നുവെന്ന് പറയുന്നത് ദുഖകരമാണ്. നൂറുകണക്കിന് ആളുകള്‍ കൂടിനില്ക്കുന്ന സ്ഥലത്ത് എങ്ങനെ ലൈംഗീക ആക്രമണം നടക്കുമെന്നാണ് പറയുന്നത്.
പ്രതിപക്ഷം സ്ത്രീസുരക്ഷാ നിയമത്തെപ്പോലും അപഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിന്റെ ചിത്രങ്ങള്‍ അവതരിപ്പിച്ചവരെന്താണ് അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കാട്ടാത്തത്. പ്രതിപക്ഷം ദുഷ്പ്രചരണം നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സഭയില്‍ ലഡുവിതരണം നടത്തിയത് ശരിയായില്ല. എന്നാല്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതും ലഡുവിതരണം ചെയ്തതും ഒരുപോലെ കാണാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: