ജെറുസലേം: നാലാമതും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വരുമെന്ന് ഉറപ്പായി. ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന ഭരണകക്ഷിയായ ലിക്വുഡ് പാര്‍ട്ടിക്കാണ് ജയം.
എക്സിറ്റ് പോളുകളെ തള്ളിക്കളയുന്നതു കൂടിയായി തെരഞ്ഞെടുപ്പ് ഫലം. വോട്ടുകളിലേറെയും എണ്ണിത്തീര്‍ന്നപ്പോള്‍ ലിക്വുഡ് പാര്‍ട്ടിക്ക് 30 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തൊട്ടടുടത്ത എതിരാളിയായ മധ്യ, വലതു സയണിസ്റ്റ് യൂണിയന് 24 സീറ്റുകള്‍ മാത്രമേ സ്വന്തമാക്കാനായുള്ളു. കൂടുതല്‍ പാര്‍ട്ടികളെ കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ നെതന്യാഹു ശ്രമമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: