ചെങ്ങന്നൂര്‍: ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭയിലെ സ്പീക്കറുടെ ചേംബര്‍ അടിച്ചു തകര്‍ത്തവരെ തെരഞ്ഞെടുപ്പില്‍ നിന്നു വിലക്കണമെന്ന് കേരള വിശ്വകര്‍മ്മസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സഭാ കാലാവധിവരെയുള്ള സസ്പെന്‍ഷനും ക്രിമിനല്‍ കേസുമൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒത്തുകളിയുടെ ഭാഗം മാത്രമാണ്. പ്രതിപക്ഷ നേതാവും, ഉപനേതാവും ഉള്‍പ്പടെ നേതൃത്വം നല്കിയ ഈ ജനാധിപത്യ ധ്വംസനത്തിന് തക്കതായ ശിക്ഷ നല്കാന് ഭരണകക്ഷി തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മാതൃകകാപരമായ ശിക്ഷ നല്കുന്നില്ലെങ്കില് സമൂഹത്തെ ലജ്ജിപ്പിച്ച ഈ തരംതാണ നടപടി ഇനിയും ആവര്‍ത്തിക്കുമെന്നും സഭ മുന്നറിയിപ്പ് നല്കി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്. ദേവദാസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. കൃഷ്ണന്, വര്‍ക്കിങ് പ്രസിഡന്റ് പി. വാമദേവന്, ട്രഷറര്‍ വി. രാജപ്പന്, വൈസ് പ്രസിഡന്റുമാരായ പി.സി. നടേശന്, അഡ്വ.വി.എന്‍. ശശിധരന്, വി.എ. അപ്സലന്‍, സംസ്ഥാന സെക്രട്ടറിമാരായ എന്‍. ശിവദാസന്‍ ആചാരി, വി.എസ്. ഗോപാലകൃഷ്ണന്, കെ. മുരളീധരന്, ടി.എന്‍. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: