മുല്ലത്തീവ് ദ്വീപ് ഭാരതത്തിന്റെ സ്വന്തമായിരുന്നു. ഈ ദ്വീപ് ഇന്ദിരാഗാന്ധി ശ്രീലങ്കക്ക് 1976 ജൂലായില്‍ സമ്മാനിച്ചതെന്തിനാണെന്ന് ഭാരത ജനതക്ക് അന്നും ഇന്നും അറിയില്ല. സര്‍ക്കാര്‍ എന്തുചെയ്താലും ചര്‍ച്ചയാക്കുന്ന ഒരു സ്ഥിതിവിശേഷം അന്നുണ്ടായിരുന്നില്ല. ശക്തമായ ഒരു പ്രതികരണമോ പ്രതിഷേധമോ മുല്ലത്തീവ് ദ്വീപ് സമ്മാനിച്ച അവസരത്തിലുണ്ടായില്ല എന്നതാണ് സത്യം. പാര്‍ലമെന്റിന്റെ സമ്മതത്തോടയല്ല ഈ കൈമാറ്റമുണ്ടായത്. വെറും ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ദ്വീപ് വിട്ടുകൊടുക്കുന്നത്.
ഇത്രയും എഴുതിയത് വിട്ടയച്ച 86 മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തത് ഈ ദ്വീപിന്റെ കിഴക്കന്‍ തീരത്തുനിന്നായിരുന്നു എന്നു വായിച്ചപ്പോഴാണ്. ഇന്ദിരാഗാന്ധി ചെയ്ത തെറ്റ് കാണം നമ്മുടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നം തീരണമെങ്കില്‍ ഈ ദ്വീപു തിരിച്ചുവാങ്ങിയേ മതിയാകൂ. അതിന് പ്രധാനമന്ത്രി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം ഈ ദ്വീപിനു ചുറ്റും നടത്താന്‍ ഭാരതത്തിന് അവകാശമുണ്ട്.
ലോകത്തിന്റെ കണ്ണില്‍ മഹാനായ ഒരു രാജ്യതന്ത്രജ്ഞനാണെന്ന സല്‍പ്പേര് സമ്പാദിക്കാനും സമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ഭരണകര്‍ത്താവാണ് താനെന്ന് ബോദ്ധ്യപ്പെടുത്താനും വേണ്ടി സൃഷ്ടിച്ച കശ്മീര്‍ പ്രശ്നം ഇന്ദിരാഗാന്ധിയുടെ അച്ഛന് നെഹ്റുവിന്റെ സംഭാവനയായിരുന്നു. ഈ പ്രശ്നം എന്നെങ്കിലും പരിഹരിക്കാനാവുമോ എന്ന് സംശയമാണ്. അച്ഛനും മകളും പിന്‍തലമുറക്ക് സമ്മാനിച്ച ഇത്തരം സംഭാവനകള്‍ ദീര്‍ഘദര്‍ശനത്തിന്റെ അഭാവംകൊണ്ട് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: