തൃശൂര്‍: കയ്പമംഗലത്തും കൊടുങ്ങല്ലൂരും കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു പേര് മരിച്ചു. കയ്പമംഗലത്ത് ദേശീയപാത 17 കാളമുറിയില്‍ അര്‍ധരാത്രി ടാറ്റാ സുമോയും ലോറിയും കൂട്ടിയിടിച്ചാണ്്യൂനാല് പേര് മരിച്ചത്. ഈ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയ ഭക്തനും വാഹനാപകടത്തിന് ഇരയായി. റോഡിലൂടെ നടക്കുന്നതിനിടെ ജീപ്പിടിക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ടാറ്റാ സുമോ ഡ്രൈവര്‍ പെരുമ്പാവൂര്‍ കളപ്പുരപറമ്പില്‍ മോഹനന്റെ മകന് സുജിത്ത് (29), വയനാട് പുല്‍പ്പള്ളി സ്വദേശി കൊക്കാംബുള്ളി വീട്ടില്‍ സജിയുടെ മകന് ബിനീഷ് (22), വയനാട് പുല്‍പ്പള്ളി സ്വദേശി പരാളിയില് ഷെനെറ്റ് തോമസ് (19), മേത്തല മുടവന്കാട്ടില് മുഹമ്മദ് ഷാന്‍ (22) എന്നിവരാണ് മരിച്ചത്.
മൂന്നു പേര്‍ക്ക് സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ക്ക് ആശുപത്രിയില്‍ വെച്ചും ജീവന്നഷ്ടമായി. പരിക്കേറ്റ വയനാട് പെരിക്കല്ലൂര്‍ സനീഷ്, അഴീക്കോട് എറിയാട് സ്വദേശി നിധിന് ഷാ, മതിലകം സ്വദേശി അബ്ദുല്‍ റബ്ബിന്റെ മകന് റെനീഷ്, എറിയാട് സ്വദേശി സൂഫി സെയ്തു മുഹമ്മദ്, പുല്‍പ്പള്ളി മടത്തില്‍ വീട്ടില്‍ മോഹനന്റെ മകന് അവിന് എന്നിവരെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട്, എലൈറ്റ്, ജൂബിലി മിഷന് തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ സനീഷിന്റെയും റെനീഷിന്റെയും പരിക്ക് ഗുരുതരമാണ്.
വയനാട്ടില്‍ നിന്ന് ബിനീഷിന്റെ സഹോദരന് സനീഷിനെ വിദേശത്തേക്ക് വിടുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പോകവെയായിരുന്നു അപകടം. സംഘം സഞ്ചരിച്ച വാനും എതിരെ വന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. സനീഷ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വാഹനം ഏര്‍പ്പാടാക്കി വയനാടുള്ള ബിനീഷിന്റെ വീട്ടില്‍ എത്തിയ ശേഷം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് എയര്‍പോര്‍ട്ടിലേക്ക് യാത്രതിരിച്ചത്. അപകടത്തില്‍ ടാറ്റാ സുമോ പൂര്‍ണ്ണമായും തകര്‍ന്നു. വാഹനത്തിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്തെ മതിലിലിടിച്ചാണ് നിന്നത്. സുമോ അമിത വേഗതയിലായിരുന്നെന്ന് പിന്നില്‍ നിന്ന് വന്ന വാഹനങ്ങളിലെ യാത്രക്കാര്‍ പറഞ്ഞു.
നാട്ടുകാര്‍ക്കൊപ്പം ആക്റ്റ്സ് ചെന്ത്രാപ്പിന്നി, ലൈഫ്ഗാര്‍ഡ്സ്, വിവേകാനന്ദ സേവ കേന്ദ്രം പ്രവര്‍ത്തകര്‍, പൊലീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മതിലകം, കൊടുങ്ങല്ലൂര്‍, കാട്ടൂര്‍ സ്റ്റേഷനുകളിലെ പോലീസ്, ഹൈവേ പോലീസ്, ഇരിങ്ങാലക്കുടയില്‍ ്യൂനിന്നും ഫയര്‍ ഫോഴ്സും എന്നിവരും അപകട സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: