ടുണീസ്: ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസിലെ ബാര്‍ഡോ മ്യൂസിയത്തില്‍ അക്രമികള്‍ നടത്തിയ വെടിവയ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.
ടുണീഷ്യയിലെ ജനങ്ങളുടെ ദുഖത്തില്‍ ഞാന്‍ പങ്കുചേരുന്നു. എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ടുണീഷ്യക്കു കഴിയട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസിലെ ബാര്‍ഡോ മ്യൂസിയത്തില്‍ ഇന്നലെയാണ് അക്രമികള്‍ വെടിവയ്പ് നടത്തിയത്.
ആക്രമത്തില്‍ 21 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 17 വിദേശ വിനോദസഞ്ചാരികളും രണ്ട് അക്രമികളും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ടുണീഷ്യന്‍ പാര്‍ലമെന്റിന് സമീപത്തെ ബര്‍ഡോ മ്യൂസിയത്തിലാണ് ആക്രമണമുണ്ടായത്.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബന്ദികളാക്കിയ വിനോദസഞ്ചാരികളെയടക്കം മോചിപ്പിച്ച സുരക്ഷാസേന അക്രമികളെ വധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: